നഗരത്തിനു നടുവിൽ അധികം തിരക്കില്ലാത്ത ഒരു പ്രദേശത്തു ഒരുമുറി വീട്.. വീടിനു മുന്നിൽ കളിമണ്ണിൽ നിർമിച്ച ശിൽപ്പങ്ങൾ ഉണങ്ങാൻ വച്ചിരിക്കുന്നു.. ചിലതു ഛായം പൂശി ഭംഗി ആക്കി വച്ചിരിക്കുന്നു.. അത് വേലുവിന്റെ വീടാണ് പന്ത്രണ്ടു വർഷം മുൻപ് കുടുംബത്തോടൊപ്പം തമിഴ്നാട്ടിൽ നിന്നു കേരളത്തിൽ എത്തിയതാണ് വേലു. കളിമണ്ണിൽ ശിൽപ്പങ്ങൾ ഉണ്ടാക്കി ചായം പൂശി വിറ്റായിരുന്നു വേലു തന്റെ കുടുംബം നോക്കിയിരുന്നത്. പുലർച്ചെ എഴുനേറ്റു രണ്ടു ചുമലിലും ശില്പങ്ങൾ തൂക്കി.. കിലോമീറ്ററുകൾ നടക്കും അവൻ കച്ചവടത്തിനായി. വേലു ഉണ്ടാക്കുന്ന കൃഷ്ണന്റെ ശില്പങ്ങൾക്കു ആവശ്യക്കാർ ഏറെ ആയിരുന്നു കാരണം അത്രയ്ക്കു ഭംഗി യാണ് കാണാൻ.. " വേലുന്റെ കൃഷ്ണ വിഗ്രഹം ശരിക്കും ജീവാണുള്ളത് പോലെ.. ന്താ ഭംഗി അത് കാണാൻ.. എന്താ തേജസ്സു.. ന്റെ കൃഷ്ണാ.. " ശിൽപ്പം കണ്ടു ക്ഷേത്രത്തിലെ പൂജാരി ഒരിക്കൽ പറഞ്ഞതാണ്.. വേലുവും ഗൗരിയും കൂടാതെ അവരുടെ കൂടെ വേറെ ഒരാളും കൂടെ ഉണ്ടായിരുന്നു. അവരുടെ മകൾ കണ്മണി. പത്തു വയസായി അവൾക്കു.. വേലുവിന്റെയും ഗൗരിയുടെയും ജീവനായിരുന്നു അവൾ.. ...
--------------------------------------------------- അമ്മ പുതപ്പിച്ച പുതപ്പിനുള്ളിൽ നിന്ന് മെല്ലെ ഇറങ്ങി അമ്മു മോൾ വീടിന്റെ ഉമ്മറത്തേക്ക് നടന്നു.. കണ്ണ് തിരുമ്മി കൊണ്ട് നീട്ടി ഒരു കോട്ടുവാ ഇട്ട ശേഷം അവൾ മുറ്റത്തേക്ക് നോക്കി. മഴയ്ക്ക് ഒരു ശമനവും ഇല്ല... " തിരുവോണം ആയിട്ടും എന്തൊരു മഴയാ ഈശ്വരാ.. " അടുക്കളയിൽ നിന്ന് അമ്മ പറയുന്നത് കേട്ടു. ഈ മഴയിൽ എങ്ങനെ പൂപ്പറിക്കാൻ ഇറങ്ങും. അവൾ മനസ്സിൽ പറഞ്ഞു. മഴ നനയുന്നത് കണ്ടാൽ അമ്മയുടെ വക ഓണത്തല്ല് ഉറപ്പാണ്. മുത്തശ്ശന്റെ കുടയെടുത്തു അവൾ മുറ്റത്തിറങ്ങി. മുറ്റം എല്ലാം വെള്ളം മുങ്ങിയിരുന്നു.. പറമ്പിൽ ഒക്കെ വെള്ളം കെട്ടി കിടക്കുകയാണല്ലോ. മുറ്റത്തിന്റ കോണിൽ ഉള്ള മാവിൽ ഒരു കാക്ക നനഞ്ഞിരിപ്പുണ്ട്.. " നിനക്കു ഓണം ഇല്ലേ കാക്കേ.. പൂക്കാലം ഇടണ്ടേ..?? " അവൾ കാക്കയോട് ഉറക്കെ ചോദിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരം തന്നത് അമ്മ ആയിരുന്നു... തവിയുമായ് ഉമ്മറത്ത് തന്നെ നോക്കി കളി തുള്ളി നിക്കയാണ് അമ്മ.. "ഡി ഇങ്ങട്ടു കയറി വാ.. മഴയത്തു നിന്ന് പനി പിടിപ്പിച്ചുവെക്കാൻ.. " പെട്ടെന്ന് അമ്മു അകത്തേക്...
"ന്തിനാ വാസു ന്റെ ഇല്ല ഡ്രെസ്സും എടുത്തു പെട്ടിയിൽ വയ്ക്കുന്നെ.? രണ്ടീസം കഴിഞ്ഞാൽ നീ എന്നെ എങ്ങോട്ട് കൂട്ടികൊണ്ടു വരില്ലേ..?? " ദേവു അമ്മ ആശങ്കയോടെ മകനോട് ചോദിച്ചു. " മ്മ്.. ബിസിനസ് ടൂർ കഴിഞ്ഞു ഞാനും പ്രിയയും ഒരുമിച്ചു വന്നോളാം അമ്മയെ കൂട്ടികൊണ്ട് വരാൻ.. " മുഖത്തു നോക്കാതെ വാസു മറുപടി പറഞ്ഞു കുളിക്കാനായി കയറി. " രണ്ടീസം കഴിഞ്ഞാൽ ഓണം അല്ലേ..?? ഈ യാത്ര ഒഴിവാക്കി കൂടായിരുന്നോ പ്രിയേ നിങ്ങള്ക്ക്..?? അമ്മ ചോദിച്ച പെട്ടെന്ന് ചോദിച്ച ചോദ്യം കേട്ടു പ്രിയ ഒന്ന് ഞെട്ടി.. "അത് പിന്നെ അമ്മേ.. വാസുവിന് പ്രൊമോഷനു സാധ്യത ഉണ്ടെന്ന പറയുന്നേ അപ്പൊ പിന്നെ.. പാതി വഴിയിൽ മറുപടി നിർത്തി അവൾ അകത്തേക്ക് പോയി.. ഈ കുട്ടിയോളുടെ ഒരു കാര്യം.. ദേവു അമ്മ നെടുവീർപ്പ് ഇട്ടുകൊണ്ട് സ്വയം പറഞ്ഞു.. അടുത്ത ദിവസം രാവിലെ വാസു അമ്മയെ വിളിച്ചു ഉണർത്തി. " അമ്മേ പോകണ്ടേ എഴുന്നേൽക്ക്.... " ദേവു അമ്മ പതിയെ എഴുനേറ്റു.. പ്രഭാത കർമങ്ങൾ ചെയ്തു.. ഉമ്മറത്തേക്ക് വന്നു. "വാ അമ്മേ ചായ കഴിക്കാം " വാസു വിളിച്ചു.. മ്മ് വരാം....
Comments
Post a Comment